പ്രളയക്കെടുതിയിലും മികവ് പുലർത്തി ബി എസ് എൻ എൽ

പ്രളയക്കെടുതിയിലും മികവ് പുലർത്തി ബി എസ് എൻ എൽ
HIGHLIGHTS

പ്രളയശേഷം BSNL നടത്തിയ അവലോകന യോഗത്തിലെ തീരുമാനങ്ങൾ

കേരളത്തിലെ പ്രളയബാധിത മേഖലകളിലെ 98% മൊബൈൽ ടവറുകളും പ്രവർത്തനസജ്ജമാക്കി പ്രളയ നാളുകളിലും തുടർന്നും കേരളത്തിന് പ്രതീക്ഷയുടെനെറ്റ്വർക്ക് ഉറപ്പാക്കാനൊരുങ്ങുകയാണ് BSNL.
 
പ്രളയശേഷം BSNL നടത്തിയ അവലോകന യോഗത്തിലെ തീരുമാനങ്ങൾ 
 
മുന്തിയ പരിഗണന കുട്ടനാട് മേഖലയിൽ ടെലികോം സേവനങ്ങൾ പുനഃസ്ഥാപിക്കുന്നതിന്
കേരളത്തിലെ ദുരന്തനിവാരണ അനുഭവം പിന്തുടരാവുന്ന മാതൃകയായിക്കണ്ട് നിലവിലുള്ള അംഗീകൃത പ്രവർത്തിക്രമം (SOP – Standard Operating Procedure) ടെലികോം ഡിപ്പാർട്മെന്റ് പുതുക്കും.
ടെലികോം സേവനങ്ങൾ പുനഃസ്ഥാപിക്കാൻ കഴിഞ്ഞതിൽ കേരള സർക്കാർ നൽകിയ പിന്തുണ വളരെ വിലപ്പെട്ടത്
ജനങ്ങൾക്ക് ഫോണുകളിൽ കൂടി മുന്നറിയിപ്പ് നൽകാനുള്ള സംവിധാനമായ കോമൺ അലേർട്ട് പ്രോട്ടോകോൾ – ഏർളി വാർണിങ് പ്ലാറ്റുഫോം (Common Alert Protocol – Early Warning Platform (CAP – EWP)) മികച്ച രീതിയിൽ പ്രയോജനപ്പെടുത്തി.
ടെലികോം ഡിപ്പാർട്മെന്റ് സമഗ്ര ജനസുരക്ഷാ / ദുരിതാശ്വാസ നടപടിക്രമങ്ങൾക്ക് രൂപം നൽകും
ടെലികോം ഡിപ്പാർട്ട്മെൻറ്റ് കേരള സർക്കാർ, ബി.എസ്.എൻ.എൽ, വിവിധ ടെലികോം സേവനദാതാക്കൾ, ടെലികോം അടിസ്ഥാനസൗകര്യദാതാക്കൾ എന്നിവരുമായി ചേർന്ന് നടപ്പാക്കിയ ദുരിതദുരീകരണ പ്രവർത്തനങ്ങളുടെ ഫലമായി കേരളത്തിലെ പ്രളയബാധിത മേഖലകളിലെ 98% മൊബൈൽ ടവറുകളും പ്രവർത്തനസജ്ജമായി. വെള്ളിയാഴ്ച തിരുവനന്തപുരത്തു വെച്ച് നടന്ന യോഗത്തിൽ ടെലികോം സെക്രട്ടറി അരുണാ സുന്ദരരാജൻ കേരളത്തിലെ പ്രളയാനന്തരമുള്ള ടെലികോം സേവനലഭ്യത അവലോകനം ചെയ്തു.
 
 
ബാക്കിയുള്ള 2% മൊബൈൽ ടവറുകളുടെ പ്രവർത്തനം പ്രളയജലം ഇറങ്ങിയതിന് ശേഷം (കുട്ടനാട് മേഖലയിൽ) അവിടങ്ങളിലേക്കു എത്തിപ്പെടാൻ സാധിക്കുന്നതോടു കൂടി പൂർവ്വസ്ഥിതിയിലാക്കുവാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 190 ഇടങ്ങളിൽ ഒപ്റ്റിക്കൽ ഫൈബർ കേബിൾ ഛേദിക്കപ്പെട്ടതിൽ 168 ഇടങ്ങളിലും പുനഃസ്ഥാപിക്കപ്പെട്ടു കഴിഞ്ഞു. ബാക്കിയുള്ള 22 ഇടങ്ങളിൽ എത്തിപ്പെടാൻ സാധിക്കുന്ന മാത്രയിൽ പുനഃസ്ഥാപിക്കുന്നതായിരിക്കും. കേരളത്തിൽ ആകെയുള്ള 85900 മൊബൈൽ ബി.ടി.എസുകളിൽ (BTS – Base Transceiver Station) 23552 എണ്ണത്തിന്റെ പ്രവർത്തനത്തെ പ്രളയം ബാധിച്ചിരുന്നു. 
 
ഓഗസ്റ്റ് 24 ഓട് കൂടി ഇതിൽ 22217 ബി.ടി.എസുകളുടെ പ്രവർത്തനം പുനഃസ്ഥാപിക്കപ്പെട്ടു കഴിഞ്ഞു. പ്രളയം പ്രവർത്തനത്തെ ബാധിച്ച 153 ടെലിഫോൺ എക്സ്ചേഞ്ചുകളിൽ 131 എണ്ണം പൂർവ്വസ്ഥിതിയിലാക്കിയിട്ടുണ്ട്.
വൈദ്യുതി ഇനിയും പുനഃസ്ഥാപിക്കപ്പെട്ടിട്ടില്ലാത്തതിനാൽ പ്രളയബാധിത മേഖലകളിലെ നാനൂറിലധികം മൊബൈൽ ടവറുകൾ പൂർണമായും ഡീസൽ ജനറേറ്ററുകളിലാണ് പ്രവർത്തിക്കുന്നത്. ജനറേറ്ററുകൾക്കു ഇന്ധനം ഉറപ്പാക്കുന്നത് ഒരു വെല്ലുവിളി തന്നെയാണ്. കടുത്ത പ്രളയവും മണ്ണിടിച്ചിലും കേരളത്തിലെ ടെലികോം ശൃംഖലയുടെ 20 ശതമാനത്തിലധികം ബാധിച്ചിരുന്നു. ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലാണ് ഏറ്റവുമധികം നാശനഷ്ടങ്ങൾ ഉണ്ടായത്. ഏകദേശം 350 കോടി രൂപയുടെ പ്രാഥമിക നഷ്ടമാണ് ടെലികോം സേവനദാതാക്കൾക്കും ടെലികോം അടിസ്ഥാനസൗകര്യദാതാക്കൾക്കും ഇതുമൂലം കണക്കാക്കപ്പെട്ടിരിക്കുന്നത്.
 
 
കുട്ടനാട് മേഖലയിലെ ടെലികോം സേവനങ്ങൾ പുനഃസ്ഥാപിക്കുന്നതിനാണ് മുന്തിയ പരിഗണന നൽകിയിരിക്കുന്നത്. ദുരിതാശ്വാസ ക്യാംപുകളിൽ കഴിയുന്നവർ തിരിച്ചു വീടുകളിൽ എത്തുന്നതിനു മുൻപ് തന്നെ പ്രത്യേക പരിഗണന നൽകി ടെലികോം സേവനങ്ങൾ പൂർവസ്ഥിതിയിലാക്കണമെന്നു എല്ലാ ടെലികോം സേവനദാതാക്കളോടും ആവശ്യപ്പെട്ടിട്ടുണ്ട്. ബാക്കിയുള്ള പ്രദേശങ്ങളിലെ മൊബൈൽ ടവറുകളുടെയും ഒപ്റ്റിക്കൽ ഫൈബർ ശൃംഖലയിലേയും കേടുപാടുകൾ തീർത്തു മാസാവസാനത്തോടുകൂടി പ്രവർത്തനസജ്ജമാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
 
 
കേരളത്തിൽ നിന്നുള്ള ദുരന്തനിവാരണ അനുഭവം പിന്തുടരാവുന്ന മാതൃകയായിക്കണ്ട് ദുരന്തവേളകളിൽ പ്രയോഗിക്കുവാനുള്ള ടെലികോം സേവനങ്ങളെ സംബന്ധിക്കുന്ന അംഗീകൃത സേവനക്രമം (SOP – Statement Of Purpose) പരിഷ്കരിക്കും. നിലവിലുള്ള അംഗീകൃത സേവനക്രമത്തിൽ കേരളത്തിൽ നിന്നുള്ള ദുരന്തനിവാരണ അനുഭവങ്ങളുടെ വെളിച്ചത്തിൽ പരിഷ്കാരങ്ങൾ നിർദേശിക്കുവാൻ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിലേക്ക് വേണ്ടി എല്ലാ സംസ്ഥാനങ്ങളേയും തല്പരകഷികളെയും ഭാഗഭാക്കാക്കിക്കൊണ്ട് ഒരു ദേശീയ ശില്പശാല സംഘടിപ്പിക്കും. 
 
 
കേരള സർക്കാർ മൊബൈൽ സേവനദാതാക്കൾക്ക് ടെലികോം സേവന ലഭ്യത പുനസ്ഥാപിക്കുവാൻ ഉതകുന്ന രീതിയിൽ ഏറെ പ്രയത്നവും ഏകോപനപ്രവർത്തികളും നടത്തിയെന്ന് ടെലികോം സെക്രട്ടറി അരുണാ സുന്ദരരാജൻ സംസ്ഥാന സർക്കാരിനോടുള്ള തന്റെ നന്ദി പ്രകാശിപ്പിക്കുന്ന വേളയിൽ അഭിപ്രായപ്പെട്ടു. സംസ്ഥാന സർക്കാർ ഡീസൽ നൽകുന്നതിൽ കൊടുത്ത മുൻഗണനയാണ് മൊബൈൽ ടവറുകൾ വേഗത്തിൽ പ്രവർത്തനസജ്ജമാകാനുള്ള പ്രധാന കാരണം.. കേടുപാടുകൾ തീർക്കുന്നതിൽ ഏർപ്പെട്ടിരുന്ന ടെലികോം ജീവനക്കാരുടെ സഞ്ചാരം ഉറപ്പാക്കുന്നതിലും സർക്കാർ പരിഗണന നൽകിയിരുന്നു. ഇത് മൂലം ആവശ്യമുള്ള ഇടങ്ങളിൽ സമയത്തിനെത്തുവാനും ടെലികോം സേവനം വേഗത്തിൽ പുനഃസ്ഥാപിക്കുവാനും സാധിച്ചു. കേരള സർക്കാരിൻറെ ഭാഗത്ത് നിന്നുള്ള ഈ രണ്ടു പ്രധാനപ്പെട്ട സഹായങ്ങൾ കാരണമാണ് ടെലികോം ഡിപ്പാർട്ട്മെൻറ്റിനു 98% ശതമാനം ടവറുകളിലും ടെലികോം സേവനം വേഗത്തിൽ പുനഃസ്ഥാപിക്കുവാൻ കഴിഞ്ഞത്, അവർ കൂട്ടിച്ചേർത്തു.
 
 
കോമൺ അലേർട്ട് പ്രോട്ടോകോൾ – ഏർളി വാർണിങ് പ്ലാറ്റുഫോം (Common Alert Protocol – Early Warning Platform (CAP – EWP)) ജനങ്ങൾക്ക് മുന്നറിയിപ്പുകൾ നൽകാൻ സർക്കാരിനെ സഹായിച്ചു. ടെലികോം ഡിപ്പാർട്ട്മെൻറ്റും സി-ഡോട്ടും ചേർന്ന് നടപ്പിലാക്കിയ ഈ സംവിധാനം വഴി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്ക് ടെലികോം സേവനദാതാക്കളുടെ ഇടപെടലില്ലാതെ തന്നെ മുന്നറിയിപ്പ് സന്ദേശങ്ങൾ നിർദിഷ്ട ജനവിഭാഗങ്ങളുടെ മൊബൈൽ ഫോണുകളിലേക്ക് കൊടുക്കുവാൻ സാധിക്കും. സിഡോട്ട് വികസിപ്പിച്ചെടുത്ത എല്ലാ ടെലികോം സേവനദാതാക്കളുടേയും ശൃംഖലകളുമായി സമ്പർക്കമുഖമുള്ള പ്ലാറ്റ്ഫോം ഉപയോഗിച്ചാണ് ഇന്ത്യയിൽ ഇത് നടപ്പാക്കിയിരിക്കുന്നത്. 
 
പ്രാദേശിക ഭാഷകളിൽ മുന്നറിയിപ്പ് സന്ദേശങ്ങൾ അയക്കുവാനുള്ള സൗകര്യവും ഈ സംവിധാനത്തിൻറെ വരും പതിപ്പുകളിൽ ലഭ്യമാക്കും. 
ടെലികോം ഡിപ്പാർട്മെന്റ് സംസ്ഥാന സർക്കാരുകളെയും വിവിധ ഏജൻസികളെയും മറ്റ് തല്പരകക്ഷികളെയും ഉൾപ്പെടുത്തി ദുരന്തനിവാരണം ലക്ഷ്യമാക്കി രാജ്യമൊട്ടുക്ക് നടപ്പാക്കാൻ സാധിക്കുന്ന സമഗ്ര ജനസുരക്ഷാ / ദുരിതാശ്വാസ നടപടിക്രമങ്ങൾക്ക് (Public Protection and Disaster Relief – PPDR Procedure) രൂപം നൽകും. ഇത് നടപ്പിലാക്കാനുള്ള മാർഗങ്ങൾ ടെലികോം ഡിപ്പാർട്മെൻറ്, ദേശീയ ദുരന്തനിവാരണ അതോറിറ്റി, ബന്ധപ്പെട്ട സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി, ബന്ധപ്പെട്ട മറ്റു ഏജൻസികൾ, തൽപരകക്ഷികൾ എന്നിവരുടെ കൂട്ടായ പ്രവർത്തനം വഴി കണ്ടെത്തുന്നതാണ്. 
 
 
കാണാതെ പോയ ആൾക്കാരുടെ ലൊക്കേഷൻ നൽകുന്ന സേവനം ലഭ്യമാക്കുന്നതിനായി പൊതു ടെലിഫോൺ നമ്പർ നിലവിൽ വന്നു. ഈ സേവനം വഴി ഉപഭോക്താവിന് തങ്ങളുടെ കാണാതെ പോയ കുടുംബാംഗംങ്ങളുടെയോ സുഹൃത്തുക്കളുടെയോ ലൊക്കേഷൻ വിവരങ്ങൾ അവരെ കണ്ടെത്താൻ സഹായകരം ആകും എന്ന ഉദ്ദേശ്യത്തോടു കൂടി നൽകുന്നതാണ്. ഈ സേവനം പൊതു ദുരിത സേവന നമ്പർ ആയ 112 യിലേക്ക് സംയോജിപ്പിക്കാൻ ഉള്ള ശ്രമങ്ങൾ ടെലികോം ഡിപ്പാർട്ട്മെൻറ്റ് നടത്തിക്കൊണ്ടിരിക്കുകയാണ്.
 
 
 

Digit.in
Logo
Digit.in
Logo