ഫുട്ബോൾ ആരാധകർക്കായി ഒടുവിൽ ആ സന്തോഷ വാർത്ത എത്തി! Fifa World Cup 2026 മത്സരങ്ങൾ ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, പ്ലാനിലെ ചില ആനുകൂല്യങ്ങൾ മാറ്റി വച്ചത് Zee5 നെതിരെ വിമർശനം ഉയരാൻ കാരണമായി. എന്നാൽ 3 മാസത്തേക്കുള്ള പ്രീ പെയ്ഡ് പ്ലാൻ പഴയ പടി വീണ്ടും സീ5 തിരിച്ചെത്തിച്ചു. ഫിഫ ലോകകപ്പ് ഇന്ത്യയിൽ മൊബൈലിലും ടിവിയിലുമായി കാണാൻ ആഗ്രഹിക്കുന്നവർക്ക് ഈ പ്ലാൻ മികച്ചതാണ്. ഡിവൈസ് പരിധി വീണ്ടും പഴയ പടിയാക്കിയ സീ5 ന്റെ ബജറ്റ് പ്ലാനിനെ കുറിച്ചും ഇതിന്റെ വിലയും ആനുകൂല്യങ്ങളും അറിയാം. ആരാധകർ അറിഞ്ഞിരിക്കേണ്ട പുതിയ പ്ലാൻ വിവരങ്ങൾ ഇവിടെ വിശദീകരിക്കുന്നു.
SurveyFifa World Cup 2026 Live Zee5 Plan
കഴിഞ്ഞ 2022 ലെ ലോകകപ്പ് മത്സരങ്ങൾ ഫ്രീയായാണ് ഇന്ത്യയിൽ സംപ്രേഷണം ചെയ്തിരുന്നത്. ഇത്തവണ ഇന്ത്യക്കാർക്ക് കാൽപ്പന്തുകളിയിലെ ആവേശം നഷ്ടമാകുമെന്ന് കരുതിയിരുന്നു. ജിയോഹോട്ട്സ്റ്റാറിനും കരാർ ലഭിക്കാതെ വന്നപ്പോൾ ആരാകും ഫിഫ ലോകകപ്പ് രാജ്യത്ത് എത്തിക്കുന്നതെന്നായിരുന്നു ആശങ്ക. ഇതിന് ആശ്വാസമേകുന്ന വാർത്തയായിരുന്നു സീ5 ന് ഫിഫയുടെ സ്ട്രീമിങ് അവകാശം ലഭിച്ചത്.
സീ5 ന്റെ ഏറ്റവും ജനപ്രിയ പ്ലാനുകളിലൂടെ മൊബൈലിലും ടിവിയിലും ലാപ്ടോപ്പിലുമെല്ലാം ലോകകപ്പ് കാണാം. ടൂർണമെന്റിലേക്ക് ഡിജിറ്റൽ ആക്‌സസ് നൽകുന്നതിനായി സീ5 ഒരു സബ്‌സ്‌ക്രിപ്‌ഷൻ പായ്ക്കും അവതരിപ്പിച്ചിരുന്നു. ഈ എൻട്രി ലെവൽ ഫിഫ വേൾഡ് കപ്പ് പ്ലാനിന്റെ വില 799 രൂപയാണ്. പ്ലാനിന്റെ ആനുകൂല്യങ്ങൾ അറിയാം.
Also Read: 64MP ക്യാമറ Vivo Y200 Pro 5G ആമസോണിനേക്കാൾ ലാഭത്തിൽ ഫ്ലിപ്കാർട്ടിൽ വാങ്ങാം!
Zee5 799 Plan: ആനുകൂല്യങ്ങളും വാലിഡിറ്റിയും
- വാലിഡിറ്റി: 799 രൂപയുടെ പ്ലാനിൽ 3 മാസമാണ് (90 ദിവസം) വാലിഡിറ്റി
- ആക്സസ്: ഒരേസമയം ഒന്നിലധികം സ്ക്രീനുകളിലേക്കുള്ള ആക്സസ് വീണ്ടും കമ്പനി പുനഃസ്ഥാപിച്ചു. 3 ഡിവൈസുകളിൽ സീ5 ആനുകൂല്യം ലഭിക്കും.
- ക്വാളിറ്റി സപ്പോർട്ട്: ഫുട്ബോൾ ആവേശം ഒട്ടും ചോരാതെ, 1080p (Full HD) ക്വാളിറ്റിയിലും, ഡോൾബി അറ്റ്‌മോസ് ഓഡിയോ സപ്പോർട്ടിലും പരിപാടികൾ ആസ്വദിക്കാം.
- നേട്ടം: സിനിമകളും വെബ് സീരീസുകളും ടിവി ഷോകളും പരസ്യങ്ങളില്ലാതെ കാണാം.
കൂടുതൽ വാലിഡിറ്റി നോക്കുന്നവർക്ക് ഒരു വർഷത്തെ പ്ലാനായ 1699 രൂപയുടെ പാക്കേജ് തെരഞ്ഞെടുക്കാവുന്നതാണ്.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile
